സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഐ ലീഗ് കോച്ചുകള്‍ക്ക് എ എഫ് സിയുടെ ചുവപ്പ്കാര്‍ഡ്‍


ഇന്ത്യന്‍ ഫുട്ബോളിലെ മുന്‍നിര ക്ളബുകളിലെ പരിശീലകരുടെ ഭാവി പ്രതിസന്ധിയില്‍. അംഗീകൃത കോച്ചിംഗ് ലൈസന്‍സ് ഇല്ലാത്ത പരിശീലകര്‍ക്ക് ഐ ലീഗില്‍ തുടരാന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അപേക്ഷ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നിരസിച്ചതോടെയാണ് പരിശീലകരും ക്ളബുകളും വിഷമവൃത്തത്തിലായത്. ഐലീഗിലെ എട്ടു കോച്ചുകള്‍ക്കാണ് എ എഫ് സിയുടെ ലൈസന്‍സ് ഇല്ലാത്തത്. ഇതില്‍ മൂന്ന് വിദേശ പരിശീലകരും ഉള്‍പ്പെടുത്തു.

സുബ്രത ഭട്ടാചാര്യ(ചിരാഗ് യുണൈറ്റഡ്), ഷബീര്‍ അലി(മുഹമ്മദന്‍ സ്പോര്‍ട്ടിംഗ്), സുഖ്‌വീന്ദര്‍ സിംഗ്(ജെ സി ടി),ബിമല്‍ ഘോഷ്(എയര്‍ ഇന്ത്യ), എല്‍വിസ് ഗോയസ്(വാസ്കോ ഗോവ) എന്നിവരാണ് അംഗീകൃത കോച്ചിംഗ് ലൈസന്‍സ് ഇല്ലാത്ത പരിശീലകര്‍. വിദേശ പരിശീലകരായ കരിം ബഞ്ചരിഫ(മോഹന്‍ ബഗാന്‍), ഡേവിഡ് ബൂത്ത്(മഹീന്ദ്ര യുണൈറ്റഡ്), സൊറന്‍ ജോര്‍ജെവിക്( കഴിഞ്ഞ സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്) എന്നിവര്‍ക്കും എ എഫ്സിയുടെ മാനദണ്ഡങ്ങള്‍ക്കനാസരിച്ച യോഗ്യതയില്ല. എന്നാല്‍ ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട അനുഭവം പരിചയം മുന്‍നിറുത്തി താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് എ ഐ എഫ് എഫ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ സമീപിച്ചത്. ഈ ആവശ്യമാണ് ഇപ്പോള്‍ നിരസിഫപ്പെട്ടിരിക്കുന്നത്.

ഈസ്റ്റ് ബംഗാള്‍ കോച്ച് സുഭാഷ് ഭൌമിക്കിനും അംഗീകൃത കോച്ചിംഗ് യോഗ്യതകളില്ല. എന്നാല്‍ എ എഫ് സി അനുമതി നിഷേധിച്ച പട്ടികയില്‍ ഭൌമിക് ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ എ ഐ എഫ് എഫ് പരിശീലകര്‍ക്ക് ഇളവ് ആവശ്യപ്പെട്ടപ്പോള്‍ ഭൌമിക് ഒരു ടീമിന്റെയും കോച്ചായിരുന്നില്ല. ഇതിനാലാണ് ഭൌമിക് പട്ടികയില്‍ നിന്ന് ഒഴിവായത്. എന്നാല്‍ അടുത്ത സീസണ്‍ ആരംഭിക്കുന്നതോടെ ഭൌമിക്കിനും എ എഫ് സിയുടെ വിലക്ക് വരും.

Post a Comment

0 Comments