സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സ്വപ്‌ന ഇലവനില്‍ സച്ചിനും സെവാഗും കപിലും

ക്രിക്കറ്റ് ചരിത്രത്തിലെ സ്വപ്‌ന ഇലവനില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ഇടംപിടിച്ചു. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ഐ സി സിയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ ഇടം പിടിച്ച താരങ്ങള്‍. ലോകമെമ്പാടുമുളള ക്രിക്കറ്റ് ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് ഏകദിന ചരിത്രത്തിലെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. ഏകദിന ക്രിക്കറ്റിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പ്.

ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുവീതവും വെസ്‌റ്റ് ഇന്‍ഡീസില്‍ നിന്ന് രണ്ടു പേരും ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ , ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമാണ് സ്വപ്‌ന ഇലവനിലുളളത്. ഡിസംബര്‍ 22 മുതല്‍ ജനുവരി രണ്ടു വരെയായിരുന്നു വോട്ടെടുപ്പ്. 97 രാജ്യങ്ങളില്‍ നിന്നുളള 600,000 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

1971 ജനുവരി അഞ്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യ ഏകദിന മത്സരം. എക്കാലത്തെയും മികച്ച മത്സരമായി തിരഞ്ഞെടുക്കപ്പെട്ടത് 2008ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ വാണ്ടറേഴ്‌സില്‍ നടന്ന പോരാട്ടമാണ്. ഓസീസിന്റെ 434 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്. ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത 48 കളിക്കാരില്‍ നിന്നാണ് ആരാധകര്‍ വോട്ടെടുപ്പിലൂടെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. മികച്ച മത്സരങ്ങളായി ഐ സിസി 10 പോരാട്ടങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.


കപില്‍ ദേവ്
ടീമിലെ ഏക ഓള്‍റൗണ്ടറാണ് 1983ലെ ലോകകപ്പില്‍​ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനായ കപില്‍ദേവ്. മുത്തയ്യാ മുരളീധരന്‍ ഏക സ്‌പിന്നറും. സച്ചിനും സെവാഗുമാണ് ഓപ്പണര്‍മാര്‍. സൗരവ് ഗാംഗുലി, എം എസ് ധോണി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ​എന്നിവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്താനായില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മൈക്കല്‍ ബെവന്‍ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വപ്‌ന ഇലവന്‍

ഓപ്പണര്‍മാര്‍ : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വിരേന്ദര്‍ സെവാഗ്

മധ്യനിര : ബ്രയന്‍ ലാറ, വിവ് റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ്
ആള്‍റൗണ്ടര്‍ : കപില്‍ ദേവ്

വിക്കറ്റ് കീപ്പര്‍ : ആഡം ഗില്‍ക്രിസ്‌റ്റ്

സ്‌പിന്നര്‍ : മുത്തയ്യാ മുരളീധരന്‍

ഫാസ്‌റ്റ് ബൗളര്‍മാര്‍ : വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, അലന്‍ ഡൊണാള്‍ഡ്

പന്ത്രണ്ടാമന്‍ : മൈക്കല്‍ ബെവന്‍

Post a Comment

0 Comments