സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ബൗളര്‍മാരുടെ ഐ പി എല്‍

ട്വന്റി 20 ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ്. നേരിടുന്ന ആദ്യപന്ത് മുതല്‍ ഗാലറിയിലേക്ക് പറത്താനുളള മനസ്സുമായാണ് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലെത്തുക. ബൗളറുടെ വലുപ്പച്ചെറുപ്പം അവിടെ ബാധകമല്ല. സെവാഗും ഗെയ്‌ലും ഡിവിലിയേഴ്‌സും ഗംഭീറുമെല്ലാം റഹാനെയുമെല്ലാം കളിക്കളങ്ങള്‍ വാഴുമ്പോഴും അഞ്ചാം സീസണിലെ ഐ പി എല്ലില്‍ ബൗളര്‍മാരും മിന്നിത്തിളങ്ങുന്നു. ബൗളര്‍മാരുടെ മികവുതന്നെയാണ് അഞ്ചാം സീസണിലെ ഐ പി എല്ലിനെ മുന്‍പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

എങ്ങനെയെറിഞ്ഞാലും അടിച്ചുപറത്തുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബൗളര്‍മാര്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത്. മിക്കവര്‍ക്കും ഇത് ഫലപ്രദമായി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാനായി. പുതിയ രീതിയിലുളള ബൗണ്‍സറുകളും സ്ലോകട്ടിംഗ് ബോളുകളുമെല്ലാമാണ് ബൗളര്‍മാരുടെ പുതിയ ആയുധങ്ങള്‍. ലംഗ്തിലെ വ്യതിയാനം, സ്ലോ ബൗണ്‍സര്‍, വേഗത്തിലുളള വ്യതിയാനം എന്നിവയും ബൗളര്‍മാരുടെ ആയുധങ്ങളാണ്. 44 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 ബൗളര്‍മാര്‍ മാന്‍ ഒഫ് ദ മാച്ചായി എന്നതുതന്നെ ഇതിന് ഏറ്റവും വലിയ തെളിവാണ്. ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാഴുന്ന മത്സരങ്ങളിലാണ് ബൗളര്‍മാരുടെ ഈ മികവെന്നത് പ്രത്യേക ശ്രദ്ധേയമാണ്.

പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പ്രവീണ്‍ കുമാറാണ് ഇത്തവണത്തെ ഏറ്റവും മികച്ച ബൗളിംഗിന് ഉടമ.  വിക്കറ്റൊന്നും വീഴ്ത്താതെയാണ് പ്രവീണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതിങ്ങനെ, നാലോവറില്‍ വഴങ്ങിയത് വെറും എട്ടു റണ്‍സ്. റണ്‍സൊഴുകുന്നു ഇന്ത്യയിലെ പിച്ചിലാണ് പ്രവീണിന്റെ അസാധാരണ നേട്ടം. പഞ്ചാബിന്റെ തന്നെ അസര്‍ മഹ്മൂദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുനേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനുളള മികവാണ് അസറിന്റെ സവിശേഷത.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണെങ്കിലും ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇത്തവണത്തെ അവിസ്മരണീയ ബൗളിംഗ് സ്‌പെല്ലിന് ഉടമയാണ്. നാലോവറില്‍ പത്ത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ്. മുംബയ് ഇന്ത്യന്‍സിനെതിരെ ആയിരുന്നു സ്റ്റെയ്‌നിന്റെ തീപാറും ബൗളിംഗ്. എന്നാല്‍ സ്റ്റെയ്‌ന് പിന്തുണ നല്‍കാന്‍ ശേഷിയുളള ബൗളര്‍മാര്‍ ചാര്‍ജേഴ്‌സ് നിരയിലില്ല.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ സുനില്‍ നരൈനാണ് ഇത്തവണത്തെ ഐ പി എല്ലിന്റെ കണ്ടെത്തല്‍. ഏഴു കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടിയ സുനില്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ പിശുക്കനാണ്. പഞ്ചാബിനെതിരെ നാലോവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ് പ്രകടനം.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മോര്‍നെ മോര്‍കല്‍ ഇന്ത്യയിലെ ചത്ത പിച്ചുകളിലും അതിവേഗതയാല്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്നു. വേഗത്തിന്റെ മിടുക്കില്‍ 10 കളികളില്‍ നിന്ന് 19 വിക്കറ്റുകളും നേടി. ഒരു കളിയില്‍ മാന്‍ ഒഫ് ദ മാച്ചായി.

ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കും ഇത്തവണ ശോഭിക്കാനായി. ഡെവിള്‍സിന്റെ പവന്‍ നേഗിയും ഷഹബാസ് നദീമും  ചെന്നൈയുടെ രവീന്ദ്ര ജഡേജ, കൊല്‍ക്കത്തയുടെ ഷാക്കിബ് അല്‍ ഹസന്‍, റോയല്‍ ചലഞ്ചേഴ്‌സിന്റെ കെ പി അപ്പണ്ണ എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.

രവീന്ദ്ര ജഡേജ, മാര്‍ലന്‍ സാമുവല്‍സ്, ലക്ഷ്മിപതി ബാലാജി, മോര്‍നെ മോര്‍കല്‍, കീറോണ്‍ പൊളളാര്‍ഡ്, ദിമിത്രി മസ്‌കരാനെസ്, ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരൈന്‍, ഷഹബാസ് നദീം, നുവാന്‍ കുലശേഖര, സൗരവ് ഗാംഗുലി, ബ്രെറ്റ് ലീ, എ ബി ഡിവിലിയേഴ്‌സ്, ഡെയ്ല്‍ സ്റ്റെയ്ന്‍, പവന്‍ നേഗി എന്നിവരാണ് ബൗളിംഗ് മികവുകൊണ്ട് അഞ്ചാം സീസണിലെ ഐ പി എല്ലില്‍ ഇതുവരെ മാന്‍ ഒഫ് ദ മാച്ച് പുരസാകാരം നേടിയവര്‍.

Post a Comment

3 Comments

Cv Thankappan said…
നന്നായിരിക്കുന്നു രചന
ആശംസകള്‍
Anonymous said…
A message to youth


Must See This Short Filim

Created for Public Awareness..The DUEL


http://www.youtube.com/watch?v=744IkeYiUh8&feature=relmfu&noredirect=1
Anonymous said…
greetings from <a href="http://careeradvent.com>careeradvent</a>