സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സച്ചിന്‍ രാഷ്ട്രീയ കളിത്തട്ടിലേക്ക് ?

കളിജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിനില്‍ക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുതിയ കളിത്തട്ടിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് സൂചന. ഇന്ത്യയില്‍ ഏറ്റവും അംഗീകരാമുളള വ്യക്തികളില്‍ ഒരാളായ സച്ചിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭാംഗത്വം നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് സച്ചിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതാണ് പുതിയ വാര്‍ത്തകളുടെ പിറവിക്ക് കാരണം.

മറാഠ നേതാവും എംപിയുമായ സഞ്ജയ് നിരുപമാണു മാസ്റ്റര്‍ ബ്ലാസ്റ്ററെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചത്. സച്ചിനു താത്പര്യമുണ്ടെങ്കില്‍ പാര്‍ട്ടി അംഗത്വം നല്‍കുമെന്നും സഞ്ജയ് നിരുപം പറഞ്ഞു. സച്ചിന്റെ രാജ്യസഭാ പ്രവേശത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതേസമയം, സച്ചിന്‍ ആയതിനാല്‍ പരസ്യവിമര്‍ശനം ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് കഴിയുന്നുമില്ല. മുന്‍ ഇന്ത്യന്‍താരം സഞ്ജയ് മഞ്ചരേക്കര്‍ മാത്രമാണ് സച്ചിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചത്.

കളിയില്‍ തുടരുന്ന സച്ചിന്‍ രാജ്യസഭാംഗത്വം സ്വീകരിക്കുമെന്ന് തീരെ പ്രിതീക്ഷിച്ചില്ല. ക്രിക്കറ്റിന് ഇത്രയേറെ സംഭാവന നല്‍കിയ, അനുഭവ സമ്പത്തുളള സച്ചിന്‍ പരിശീലകനായോ മറ്റേതെങ്കിലും തരത്തിലോ കളിയില്‍ നില്‍ക്കുമെന്നാണ് കരുതിയത്. വ്യവസായ സംരഭം ആണെങ്കില്‍പ്പോലും ഞെട്ടലുണ്ടാവില്ലായിരുന്നു. സച്ചിന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നില്ല-മഞ്ചരേക്കര്‍ പറഞ്ഞു.

സച്ചിന്റെ രാജ്യസഭാ പ്രവേശത്തെ പരസ്യമായി എതിര്‍ക്കാന്‍ കഴിയാത്ത ബിജെപിയും ശിവസേനയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. സച്ചിനെ രാജ്യസഭാംഗമാക്കിയതിനോടു യോജിക്കുന്നു. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത് ബോഫോഴ്‌സ് പോലുള്ള അഴിമതി വിവാദങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനല്ലേ എന്നു സംശയമുണ്ട് - ശിവസേനാ നേതാവ് രാഹുല്‍ നര്‍വേകര്‍ പറഞ്ഞു. സമാന അഭിപ്രായമാണ് ബിജെപിയും പ്രകടിപ്പിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് എംഎന്‍എസ് നേതാവ് രാജ്താക്കറെയുടെ പക്ഷം. മഹാനായ താരത്തെ ആദരിക്കുന്നുവെന്നു മാത്രം കണ്ടാല്‍ മതിയെന്നാണ് രാജ് താക്കറെ പറയുന്നത്.

സച്ചിനെയും നടി രേഖയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തമാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു.
സച്ചിന്‍ ഇത് അര്‍ഹിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനിത് വോട്ടിനുള്ള തന്ത്രം മാത്രമാണ്. രാജ്യസഭയില്‍ സച്ചിന്‍ കാര്യശേഷി തെളിയിക്കേണ്ടതുണ്ടെന്നും മായാവതി  പറഞ്ഞു. ഇതേസമയം, നടി ഹേമമാലിനി രസകരമായാണ് സച്ചിന്റെ രാജ്യസഭാ പ്രവേശത്തോട് പ്രതികരിച്ചത്- വിരമിച്ചവര്‍ക്കുള്ള സഭയില്‍ സച്ചിനു ബോറടിക്കാതിരുന്നാല്‍ മതിയായിരുന്നു.

Post a Comment

0 Comments